കാപ്പ ചുമത്തി.
നിരവധി ലഹരി കേസുകളിലും പൊലിസിനെ ആക്രമിച്ച കേസിലും പ്രതിയായ കളനാട് സ്വദേശി സമീറിന് 34 എതിരെയാണ് കാപ്പ ചുമത്തിയത്.
2022 മുതൽ 2025 വരെ നിരവധി നിരോധിത ലഹരി ഉപയോഗവും, വിൽപ്പനയിലും ഏർപ്പെടുകയും ചെയ്തു. 2022 ൽ ഹോസ്ദുർഗ്, അമ്പലത്തറ പൊലീസ് സ്റ്റേഷനുകളിലും 2023 ൽ ഹോസ്ദുർഗ്, ബേക്കൽ പൊലീസ് സ്റ്റേഷനുകളിലും, 2024 ബേക്കൽ , മേൽപറമ്പ് പൊലീസ് സ്റ്റേഷനുകളിലും ലഹരി ഉപയോഗം, വിൽപ്പന നടത്തിയ കേസുകളിൽ പ്രതിയാണ്. 2025 ൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തിയ കേസിലും പ്രതിയായി. ഈ കേസിൽ പൊലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ പോലീസിനെ ആക്രമിക്കുകയും ഒരു പൊലീസുകാരനെ പരിക്കേൽപ്പിക്കുകയും ചെയ്തതിന് മേൽപറമ്പ് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവി ആയിരുന്ന ഡി. ശില്പയുടെ റിപോർട്ടിൽ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
0 Comments