കാഞ്ഞങ്ങാട്: എറണാകുളത്തെ ഹോസ്റ്റലിൽ ജീവനൊടുക്കിയ എംബിബിഎസ് വിദ്യാർത്ഥിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.
ഉദിനൂർ തടിയൻ കൊവ്വലിലെ പി.പി. ചന്ദ്രന്റെയും തയ്യൽ തൊഴിലാളി ഗീതയുടെയും മകളായ പി.പി. അമ്പിളിയുടെ 24 മൃതദേഹമാണ് ഉദിനൂരിലെ വീട്ടിലെത്തിച്ചത്.
ഏപ്രിൽ 5 ന് രാത്രി 11 മണിയോടെ എറണാകുളത്തെ ഹോസ്റ്റൽ മുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയ നിലയിൽ കാണുകയായിരുന്നു. കൂട്ടുകാരികൾ പുറത്തുപോയ സമയത്താണ് സംഭവം. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എംബിബിഎസ് മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു .
ഇന്ന് രാവിലെ കാലിക്കടവ് കരക്കേരുവിലെ പിതൃഗൃഹത്തി ലെത്തിച്ച മൃതദേഹം തടിയൻ കൊവ്വൽ കൈരളി ഗ്രന്ഥാലയത്തിൽ പൊതുദർശനത്തിന് ശേഷം തടിയൻ കൊവ്വലിലെ മാതൃഗഹത്തിലെത്തിച്ച് അന്ത്യകർമ്മങ്ങൾക്ക് ശേഷം സം സ്ക്കരിച്ചു.
0 Comments