Ticker

6/recent/ticker-posts

പൊലീസുകാരനെയും യുവാവിനെയും കുത്താൻ ഉപയോഗിച്ച ഇരുതലമൂർച്ചയുള്ള രണ്ട് കത്തി വാളുകൾ സ്കൂൾ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ, രക്തം പുരണ്ട മുണ്ടുകളും ഉപേക്ഷിച്ചു പ്രതികൾക്കായി പുലർച്ച വരെ തിരച്ചിൽ

കാഞ്ഞങ്ങാട് :പൊലീസുകാരനെയും യുവാവിനെയും കുത്താൻ ഉപയോഗിച്ച ഇരുതലമൂർച്ചയുള്ള രണ്ട് കത്തി വാളുകൾ സ്കൂൾ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രതികൾ ധരിച്ചിരുന്ന രക്തം പുരണ്ട മുണ്ടുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രതികൾക്കായി പുലർച്ചവരെ പൊലീസ് തിരച്ചിൽ നടത്തി.
കാഞ്ഞിരത്തുംങ്കാൽ, കുറത്തികുണ്ടിൽ അക്രമം നടത്തിയ
ജിഷ്ണു ,വിഷ്ണുവും സഹോദരങ്ങളാണ്. കോട്ടയം സ്വദേശികളായ ഇവർ ടാപ്പിംഗിനായി എട്ട് വർഷം മുൻപ് കുറത്തിക്കുണ്ടിലെത്തി ഇവിടെ വീട് വെച്ച് താമസമാണ്. കുത്തേറ്റ
ബീബുങ്കാൽ സ്വദേശി 
സനീഷിനെ
 കാസർകോട് സ്വകാര്യ  ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇന്നലെ
രാത്രി പതിനൊന്ന് മണിയോടെയാണ്
 സംഭവം 
ബേഡകം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ
സൂരജിനാണ്
താടിക്ക് വെട്ടേറ്റത്. കത്തി വാളുകൾ ബേഡകം എ.എൽ.പി സ്കൂൾ പരിസരത്താണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. പ്രതികളിൽ ഒരാളുടെ ഉടുമുണ്ട് സ്കൂൾ പരിസരത്തും ഒരു മുണ്ട് റോഡിലും കണ്ടെത്തി. അടിവസ്ത്രം ധരിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ 4 മണി വരെ പൊലീസ് പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തി. പുലർച്ചെ മഴ പെയ്ത
തോട് കൂടി തിരച്ചിൽ ഉപേക്ഷിക്കുകയായിരുന്നു.
132, ഔദോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ
109(1), കൊലപാതക ശ്രമം
296(b), അസഭ്യം പറയൽ
351(3),വധഭീഷണി, സ്വത്ത് നശിപ്പിക്കൽ
118(1) ആയുധം കൊണ്ട് മുറിവേൽപ്പിക്കൽ
3(5) കൂട്ടം കൂടിയുള്ള ക്രിമിനൽ പ്രവർത്തനം എന്നിവകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
Reactions

Post a Comment

0 Comments