കാഞ്ഞങ്ങാട് : യുവ ഭർതൃമതിയെ
ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്ടർ അറസ്റ്റിൽ. ഇരിയയിലെ ക്ലിനിക്കിൽ യുവതിയെ പീഡിപ്പിച്ച കേസിൽ സർക്കാർ ഡോക്ടറായ ജോൺ ജോൺ കെ 39 ആണ് അറസ്റ്റിലായത്. അമ്പലത്തറ പൊലീസ് ഇൻസ്പെക്ടർ കെ. ദാമോദരനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡോക്ടറെ ജില്ലാ ശുപത്രിയിലെത്തിച്ച് ലൈംഗിക ശേഷിപരിശോധനക്ക് വിധേയമാക്കി. അമ്പലത്തറ പൊലീസ് യുവതിയുടെ പരാതിയിൽ കേസെടുത്തതോടെ
മുൻകൂർ ജാമ്യം തേടി ഡോക്ടർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹൈക്കോടതി കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കുകയും അമ്പലത്തറ പൊലീസിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്ന് ഡോക്ടറെ അറസ്റ്റ് ചെയ്ത് രണ്ട് ആൾ ജാമ്യത്തിൽ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപെടുന്ന രണ്ട് ദിവസം പൊലീസിൽ ഹാജരാകണം. അ
ന്വേഷണവുമായി സഹകരിക്കണം, ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപെ
ടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്.
പ്രതിക്ക് ജാമ്യം നൽകുന്നതിനെ അമ്പലത്തറ പൊലീസ്
ഹൈക്കോടതിയിൽ നേരത്തെ എതിർത്തിരുന്നു. കാഞ്ഞങ്ങാട് താമസിക്കുന്ന തൈക്കടപ്പുറം പി.എച്ച്.സിയിലെ ഡോക്ടർ ജോൺ ജോൺ കെ ഇടുക്കി കല്യാർവണ്ട മറ്റം സ്വദേശിയാണ്. ഇരിയയിൽ ക്ലിനിക്ക് നടത്തുന്ന ഡോ. ജോൺ രണ്ട് മക്കളുടെ മാതാവായ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. 2024 സെപ്തംബർ 9 ന്
ചികിത്സക്കിടെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡോക്ടർക്കെതിരെ അമ്പലത്തറ പൊലീസ് കഴിഞ്ഞയാഴ്ചയാണ് കേസെടുത്തത്.
മൂത്രാശയ അണുബാധയുമായി ബന്ധപ്പെട്ട ചികിത്സക്കിടെ ഡോക്ടര്‍ ജോണ്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞത്. ഭീഷണിപ്പെടുത്തി പീഡിപ്പി
ച്ചതായും പറയുന്നുണ്ട്.
ജില്ലാ പൊലീസ് മേധാവിക്ക് ഉള്‍പ്പെടെ യുവതി പരാതി നല്‍കിയിരുന്നു. തുടർന്നാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്.
0 Comments