ലോറിയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ. കല്ലൂരാവി ബാവനഗർ പുളിങ്ങോത്ത് വീട്ടിൽ യു.പി. ഇർഫാദ് എന്ന ഇർഫാൻ 27 ആണ് അറസ്റ്റിലായത്.
ഹോസ്ദുർഗ് പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അശോകൻ കരിച്ചേരിയെ കൊലപെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.
അനന്തംപള്ള സ്വദേശി മുഹമ്മദ് ഫൈസൽ 24 കേസിൽ നേരത്തെ പിടിയിലായിരുന്നു .
ഫൈസൽട്ടിപ്പർഡ്രൈവറായിരുന്നു. പൂഴികടത്തിൻ്റെ സൂത്രധാരൻ ഇർഫാനെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 30 ന് രാത്രി
അജാനൂർ കിഴക്കുംകരയിൽ ആണ് സംഭവം. അനധികൃതമായി ടിപ്പർ ലോറിയിൽ മണൽ കടത്തുന്നത് തടയാൻ ശ്രമിച്ച പൊലീസ്
സംഘത്തെ വാഹനത്തിൽ ടിപ്പർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഇടിപ്പിച്ചതിന് ശേഷം ടിപ്പർ നിർത്താതെ ഓടിച്ചു പോകുകയുമായിരുന്നു. ഹോസ്ദുർഗ്
പൊലീസ് വധശ്രമം, പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തിരുന്നു. അശോകൻ തുളിച്ചേരി യും സംഘവും നൈറ്റ് ഡ്യൂട്ടി ചെയ്‌ത് വരുന്നതിനിടെയായിരുന്നു സംഭവം. പുലർച്ചെ 1.30 മണിയോടെയാണ് സംഭവം. അശോകൻ തുളിച്ചേരിയുടെ കൈക്ക് പരിക്ക് പറ്റുകയും , പൊലീസ് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇർഫാനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
0 Comments