Ticker

6/recent/ticker-posts

സൈബർ തട്ടിപ്പിൽ നഷ്ടപ്പെട്ട ഒമ്പത് ലക്ഷം രൂപ തിരികെ പിടിച്ച് കാസർകോട് സൈബർ പൊലീസ്

കാഞ്ഞങ്ങാട് :സൈബർ തട്ടിപ്പിലൂടെ തട്ടിയെടുത്ത ആളുടെ ഒമ്പത് ലക്ഷം രൂപ തിരികെ പിടിച്ച് കൊടുത്ത് കാസർകോട് സൈബർ പൊലീസ്.
2024  മാർച്ച് മാസത്തിൽ പടന്ന സ്വദേശിയെ ജെ എം  സ്റ്റോക്ക് മാർക്കറ്റ് പ്രതിനിധികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് എച്ച്.സി എൽ  ടെക് എന്ന കമ്പനിയുടെ ഓഹരികൾ വാങ്ങി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 
വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷങ്ങൾ തട്ടിയെടുത്തതിന് കാസർകോട് സൈബർ പൊലീസ്  രജിസ്റ്റർ ചെയ്ത കേസിൽ ആണ് പണം കണ്ടെത്തിയത്.
 ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദ്ദേ പ്രകാരം സൈബർ  ക്രൈം  പൊലീസ്  സബ് ഇൻസ്‌പെക്ടർ ശ്രീദാസ്, എ എസ് ഐ പ്രേമരാജൻ  , സീനിയർ സിവിൽ ഓഫീസർ സുധേഷ്‌  , സിവിൽ ഓഫീസർ ഹരിപ്രസാദ്  എന്നിവരുടെ  ഇടപെടലിനെ തുടർന്ന് ആണ് പണം കണ്ടെത്തിയത്.
 രണ്ട് ഘട്ടങ്ങളിലായി  ഒൻപത് ലക്ഷം രൂപ പ്രതികളുടെ രത്‌നാകർ ബാങ്കിന്റെ മുംബൈ ശാഖാ,കാനറാ ബാങ്ക് ഉത്തർപ്രദേശ് ശാഖാ, സ്റ്റേബാങ്ക് ഓഫ് ഇന്ത്യ ബീഹാർ സഹർസ ബസാർ ശാഖാ അടക്കമുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്നുമായാണ് പിടിച്ചെടുത്തത്. കോടതി വഴി പരാതിക്കാരന് പണം തിരികെ വിട്ടു കൊടുത്തു.
Reactions

Post a Comment

0 Comments