കാഞ്ഞങ്ങാട് : എണ്ണപ്പാറ മൊയോല ത്തെ എം.സി. രേഷ്മമ എന്ന ആദിവാസി പെൺകുട്ടിയുടെ. തിരോധാന കേസിൽ 13 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. മകൾ ജീവനോടെ ഉണ്ടോ മരിച്ചോ എന്ന് പോലും ഉറപ്പാക്കാനാവാതെ പതിറ്റാണ്ടിലേറെയായി കഴിയുന്നകുടുംബത്തിനുതെല്ലൊരു ആശ്വാസമാവുകയാണ് പുതിയ അന്വേഷണം. ബേക്കൽ ഡിവൈ.എസ്. പി ആയിരുന്നസി.കെ. സുനിൽകുമാറിന്റെ നേത്യത്വത്തിൽ നടന്ന അന്വേഷണത്തിൽ നിർണായകമായ ഒട്ടേറെ കാര്യങ്ങൾ കണ്ടെത്തിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. കേസിൽ ആരോപണ വിധേയനായ പാണത്തൂർ സ്വദേശിയെ നിരവധി തവണ ചോദ്യം ചെയ്തു.രേഷ്മ തിരോധാനക്കേസ് നാളുകളായി കേരള ഹൈകോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. നുണപരിശോധനക്ക് പൊലീസ് ശ്രമം നടത്തിയിരുന്നെങ്കിലും ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ആരോപണ വിധേയൻ ഇതിനെ എതിർത്തതിനാൽ നടന്നില്ല. രേഷ്മയുടേതെന്ന് സംശയിക്കുന്ന ചോറ്റ് പാത്രം പാണത്തൂരിലെ വീട്ടിൽനിന്ന് പൊലീസ് മൂന്ന് വർഷം മുൻപ് കണ്ടെടുത്തിരുന്നു. ഇത് ശാസ്ത്രീയ പരിശോധനക്കയച്ചിരുന്നെങ്കിലും പരിശോധന റിപോർട്ട് പോലും പുറത്ത് വന്നില്ല. കോടതിയിൽനിന്ന് പലപ്പോഴും സംശയിക്കുന്ന ആൾ അനുകൂല വിധി നേടുന്നതും പൊലീസ് അന്വേഷണത്തിന് തടസ്സമുണ്ടാക്കി. ഹൈകോടതിയിൽനിന്നും പ്രമുഖ ക്രിമിനൽ അഭിഭാഷകരെയെത്തിച്ചാണ് പൊലീസ് നീക്കത്തിന് തടയിടുന്നത്. നിരവധി തവണ ചോദ്യം ചെയ്തു. രേഷ്മയുടെ തിരോധാനത്തിന് പിന്നിൽ പൊലീസ് പാണത്തൂർ സ്വദേശിയെ ബലമായി സംശയിക്കുമ്പോഴും അറസ്റ്റ് ഉൾപ്പെടെ നടപടിയിലേക്ക് കടക്കാൻ തക്ക തെളിവ് ശേഖരിക്കാനും രേഷ്മ കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കാനുള്ള തെളിവും ലഭിക്കാത്തതാണ് തടസമാകുന്നത്.അമ്പലത്തറ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കാലങ്ങളായി ഫയലിൽ ഉറങ്ങി. പിന്നീട് ആദിവാസി സംഘടനകൾ പ്രക്ഷോഭവുമായി രംഗത്ത് വന്നതോടെയാണ് പൊലീസ് വീണ്ടും കേസ് പൊടിതട്ടിയെടുത്തത്. അപ്പോഴേക്കും പതിറ്റാണ്ട് കഴിഞ്ഞു. തെളിവുകളൊന്നുമില്ലാതെയായി. രേഷ്മ മരിച്ചോയെന്ന് പോലും വ്യക്തമാക്കാൻ പൊലീസിനാകെ വന്നു. പാണത്തൂരിൽ നിന്നും മ ഡിയ നിലെത്തി ഇവിടെ രേഷ്മ താമസിച്ചിരുന്നു. ഇവിടെ നിന്നുമാണ് ദുരൂഹ സാഹചര്യത്തിൽ രേഷ്മയെ കാണാതാവുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർകഴിഞ്ഞ ദിവസം രേഷ്മയുടെ വീട്ടിലെത്തി ബന്ധുക്കളിൽ നിന്നും തെളിവെടുത്തു. പാണത്തൂരിലെത്തിയും അന്വേഷണം നടത്തി.
0 Comments