കാഞ്ഞങ്ങാട്:ഡോ. അപർണ ഐപിഎസ് ബേക്കൽ പൊലീസ് സ്റ്റേഷൻഹൗസ് ഓഫീസറായി ചുമതലയേറ്റു. മലപ്പുറത്തെ ജനകീയ ഡോക്ടർ ആണ് ബേക്കലിൽ ചുമതലയേറ്റത്. മലപ്പുറം ജില്ലയിലെ ആദ്യത്തെ ഐപിഎസ് ഉദ്യോഗസ്ഥയെന്ന അപൂർവനേട്ടത്തിനുടമയാണ് അപർണ. ഐപിഎസ് ട്രെയിനിംഗിൻ്റെ ഭാഗമായാണ് ബേക്കലിൽചുമതലയേറ്റത്. കുറച്ച് നാൾ അപർണ ബേക്കലിൽ ചുമതല വഹിക്കും. കഴിഞ്ഞ ദിവസം ചുമതലയേറ്റ ഉടൻ തന്നെ സഹപ്രവർത്തകർക്ക് പ്രിയപ്പെട്ട ഉദ്യോഗസ്ഥയായി. ജനകീയ ഡോക്ടറെന്ന് പേര് കേട്ട കാക്കി സേനയിലും ജനകീയാവുകയാണ്. മലപ്പുറം പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എസ്ഐ ഓളക്കൽ അനിൽകുമാറിന്റെയും ഒതുക്കുങ്ങൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കോട്ടയ്ക്കൽ ആമപ്പാറയിലെ കെ.ഷീബയുടെയും മൂത്ത മകളാണ് അപർണ (27). പ്ലസ്ടു കഴിഞ്ഞു ആദ്യഊഴത്തിൽ തന്നെ മെഡിക്കൽ എൻട്രൻസ് പാസായ അപർണ ഉയർന്ന മാർക്കോടെയാണ് മെഡിക്കൽ ബിരുദം നേടിയത്. ഡോക്ടർ എന്ന നിലയിൽ കോവിഡ് കാലത്തും മറ്റും മികച്ച സേവനം ചെയ്തുവരുന്നതിനിടെയാണ് സിവിൽ സർവീസ് സ്വപ്നമുദിച്ചത്. ഡൽഹിയിലെ പരിശീലന കേന്ദ്രത്തിൽ നിന്നു ഓൺലൈൻ വഴിയായിരുന്നു പഠനം. 2 വർഷം മുൻപ് കേരള കേഡർ ഐപിഎസ് ബാച്ചിൽ ഇടം കിട്ടി. ഹൈദരാബാദിലായിരുന്നു പരിശീലനം. 207 പേർ അടങ്ങിയ ബാച്ചിൽ മികച്ച പ്രകടനം നടത്തിയ ആദ്യത്തെ 10 പേരിലാണു അപർണയുടെ സ്ഥാനം. ഹൈദരാബാദ് ദേശീയ പൊലീസ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ യുവതിയുടെ പ്ലറ്റൂണാണ് ഒന്നാംസ്ഥാനം നേടിയത്. ജമ്മുവിൽ സൈനികർക്കൊപ്പം നടത്തുന്ന പരിശീലനത്തിനുശേഷം ഐപിഎസ് ട്രെയിനിയായി സംസ്ഥാനത്തെത്തി. മാതാപിതാക്കളും എംഎസ് സി വിദ്യാർഥിനിയാണ് സഹോദരി മാളവിക.
0 Comments