Ticker

6/recent/ticker-posts

പാതി വില തട്ടിപ്പിൽ അനന്തകൃഷ്ണനെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു കാഞ്ഞങ്ങാട് കേസെടുക്കും

കാഞ്ഞങ്ങാട് : സ്ത്രീകൾക്കും കുട്ടികൾക്കും പകുതി വിലക്ക് ലാപ്പ്ടോപ്പ്, സ്കൂട്ടി, തയ്യൽ മെഷീൻ, സ്കൂൾ കിറ്റ് ഉൾപ്പെടെ വാഗ്ദാനം നടത്തിയ നിക്ഷേപതട്ടിപ്പിൽ കാസർകോട് ജില്ലയിൽ ബദിയഡുക്ക
പൊലീസ് കേസെടുത്തു.
ബദിയഡുക്ക മാർത്തടുക്കയിലെ മൈത്രി 
ലൈബ്രറി റീഡിംഗ് റൂം എന്ന സംഘടന വഴി അപേക്ഷിച്ച വർക്ക് 30 ലക്ഷത്തിലേറെ രൂപ അടച്ചതിൻ്റെ സാധനങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് കേസ്.
 ലാപ്പ്ടോപ്പിന് വേണ്ടി അടച്ച 5 35000 രൂപയും മറ്റ് സാധനങ്ങൾക്കായി അടച്ച 2092000 രൂപയുമടക്കം ഇവർക്ക് നഷ്ടമായിരുന്നു.  മെെത്രിയുടെ പ്രസിഡന്റ് പ്രസാദ് ഭണ്ഡാരി, സെക്രട്ടറി മുഹമ്മദ് ഷെരീഫും മുഖ്യമന്ത്രി, സംസ്ഥാന, ജില്ലാ പൊലീസ് മേധാവികൾക്കും പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. 305 9000 രൂപ ആ കെ നഷ്ടമായി. അനന്തകൃഷ്ണനെ
മാത്രം പ്രതി ചേർത്താണ് എഫ്.ഐ.ആർ റജിസ്ട്രർ ചെയ്തിട്ടുള്ളത്.
  കാഞ്ഞങ്ങാട് മോനാച്ച കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യൽ എക്കണോമിക്സ് ഡവലപ്പ്മെൻ്റ് എന്ന സംഘടന വഴിപണം അടച്ച 106 പേർക്ക്  സാധനങ്ങൾ ലഭിക്കാനുണ്ടെന്ന പരാതിയിൽ കാഞ്ഞങ്ങാട്ടും പൊലീസ് കേസെടുക്കുമെന്നാണ് സൂചന. 41 ലക്ഷം രൂപ അടച്ചതിൻ്റെ സാധനങ്ങൾ കിട്ടാനുണ്ടെന്ന പരാതി
ഹോസ്ദുർഗ് പൊലീസിന് നൽകിയിട്ടുണ്ട്.39 സ്കൂട്ടി കൾക്കും 67 ലാപ്പ്ടോപ്പുകൾക്കു മായാണ് പണം അടച്ചത്. 
മോനാച്ച സോഷ്യൽ എക്കണോമിക്സ് ഡവലപ്മെൻ്റ് ഡയറക്ടർ രാമകൃഷ്ണൻ മോനാച്ച ജില്ലാ പൊലീസ് മേധാവി, ഐജി , മുഖ്യമന്ത്രി എന്നിവർക്ക് നേരത്തെ പരാതി നൽകിയിരുന്നു. അനന്ത് കൃഷ്ണൻ, അനന്ത കുമാർ ഉൾപെടെ എതിർകക്ഷിയാക്കിയാണ് പരാതി നൽകിയത്. 
Reactions

Post a Comment

0 Comments