കാസർകോട്:
രണ്ട് കോടി 23 ലക്ഷം രൂപ ഓൺലൈൻ നിക്ഷേപ വാഗ്ദാനത്തിലൂട തട്ടിയെടുത്ത കേസിൽ അന്താരാഷ്ട്ര തട്ടിപ്പുകാരൻ കാസർകോട് പൊലീസിന്റെ പിടിയിൽ.
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓൺലൈൻ തട്ടിപ്പു കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി പയ്യന്നുർ സ്വദേശി മുഹമ്മദ് നൗഷാദ് എ45 ആണ് കാസർകോട് ജില്ല പൊലീസിന്റെ പിടിയിലായത്.
സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ
2024 ജൂൺ 8 ന് രജിസ്റ്റർ ചെയ്ത കേസ് രണ്ട് കോടിയിൽ അധികമുള്ള തട്ടിപ്പുകേസ് ആയതിനാൽ ജില്ല ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.
കാസർകോട് ഉള്ള ഡോക്ടറെ
2024 മെയ് 17 മുതൽ ജൂൺ വരെയുള്ള ദിവസങ്ങളിലായി ടെലിഗ്രാം വഴിയും ഫോൺ വഴിയും ബന്ധപ്പെട്ടു ഹോം ബേസ്ഡ് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ചു. വിവിധ അക്കൗണ്ടുകളിലേക്ക് വിവിധ ദിവസങ്ങളിലായി 2,23,94993 രൂപ അയപ്പിച്ചു. ജോലി നൽകാതെയും പണം തട്ടിയെടുത്തും ചതി ചെയ്തു എന്നാണ് കേസ് സൈബർ പൊലീസിന്റെ സഹായത്തോടെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടി ഉത്തംദാസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതി കേരളത്തിൽ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ടെലിഗ്രാം വഴി ഓൺലൈൻ ട്രേഡിങ്ങിലുടെ അമിത ലാഭം വാഗ്ദാനം ചെയ്താണ് ഇരകളെ വീഴ്ത്തുന്നത്. എറണാകുളം ഇൻഫോപാർക് പൊലീസ് സ്റ്റേഷനിൽ 2024 ൽ മുംബൈ പൊലീസ് ചമഞ്ഞു വീഡിയോ കോൾ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്നതും, പയ്യന്നുർ പൊലീസ് സ്റ്റേഷനിൽ രണ്ട് സമാന കേസുകളിൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചതും , കണ്ണൂർ പെരിങ്ങോം
പൊലീസ് സ്റ്റേഷൻ, കാസർകോട് കുമ്പള സ്റ്റേഷനുകളിലായി പണം തട്ടിപ്പ് കേസുകളിലും പ്രതിയാണ്. മറ്റു രാജ്യങ്ങൾ കേന്ദ്രികരിച്ചും ഓൺലൈൻ തട്ടിപ്പ് നടത്തുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഉത്തരേന്ത്യൻ സൈബർ തട്ടിപ്പു സംഘവുമായി ബന്ധമുള്ള പ്രതി കേരളത്തിലും പുറത്തുമായി മുങ്ങി നടക്കുകയായിരുന്നു. സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് മാങ്ങാട് വെച്ചാണ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദ്ദേശ പ്രകാരം ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. ഉത്തംദാസിന്റെ മേൽനോട്ടത്തിൽ
പ്രതിയെ അറസ്റ്റ് ചെയ്തു. സംഘത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീദാസ് ,എ.എസ്.ഐ മാരായ പ്രശാന്ത് , രഞ്ജിത് കുമാർ , പൊലീസുകാരായ നാരായണൻ , ദിലീഷ് എന്നിവരും ഉണ്ടായിരുന്നു.
പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കാസർകോട് കോടതിയിൽ ഹാജരാക്കി.
0 Comments