കാഞ്ഞങ്ങാട് :നമ്മെ കാണുന്ന നിമിഷം നമ്മോട് സംസാരിച്ചു തുടങ്ങുന്ന ദേശീയ പ്രശസ്തരായ ജില്ലയിലെ ഏഴ് മഹാരഥൻമാരുടെ അർദ്ധകായ പ്രതിമ രൂപത്തിലുള്ള റിലീഫ് വർക്ക്. അതും അത്യാധുനിക ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ ദൃശ്യ - ശ്രവ്യ കാലിഡോ സ്കോപ്പ്.
ഇത് "നമ്മടെ കാസ്രോഡ്" വരുന്നത് സ്വപ്നം കാണ്ടാൽ എങ്ങനെയിരിക്കും ? കാസർകോട് ജില്ലാ കലക്ടർ
കെ. ഇമ്പശേഖർ നേതൃത്വം നൽകുന്ന "നമ്മടെ കാസ്രോഡ് " പരിപാടിയിൽ സമർപ്പിക്കപ്പെട്ട
ദേശീയ പൈതൃക ഇടനാഴി കാഞ്ഞങ്ങാട് പദ്ധതിയുടെ
രൂപരേഖയിലാണ് ഇതുള്ളത്. ഇതു മാത്രമല്ല
യൂറോപ്പിലെ അതിപ്രശസ്തമായ നാടക തീയറ്ററുകളെ വെല്ലുന്ന ഗ്രീൻ തീയറ്റർ പാർക്ക്. അവിടെ ഫ്ലാഷ് ഡ്രാമ ദിനംതോറും അതും ആസ്വാദകർക്ക് അഭിനയിക്കാൻ അവസരത്തോടെ. ആലാമിപ്പള്ളി പുതിയ ബസ്റ്റാന്റ് മുതൽ മഡിയൻ ജംഗ്ഷൻ വരെ 15 മീറ്റർ വീതിയിൽ ഇരുവശവും നാടൻ പഴവർഗ്ഗ തോട്ടം. പാതയോരത്ത് കണ്ണിന് ഇമ്പമാകാത്തതൊന്നുമില്ലാത്ത മനോഹരമായ രാജപാത. ഈ പാതയുടെ ഇരു വശങ്ങളിലുമുള്ള പൊതു ഇടങ്ങളിലെ (സ്ക്കൂൾ, ഓഫീസുകൾ എന്നിങ്ങനെ) മതിലുകളിൽ 7 മഹാൻമാരുടെ ജീവചരിത്രം വിളിച്ചോതുന്ന റിലീഫ് വർക്കുകൾ. സ്വകാര്യ മതിലുകളിൽ ഏകീകൃത കളർ കോഡ്. അതിൽ ചരിത്ര സാംസ്കാരിക സ്വാതന്ത്ര്യസമര ഗാഥകൾ ആലേഖനം ചെയ്ത വർണ്ണചിത്രങ്ങളുടെ പരമ്പര.
സ്വയം പണിത് വീട്ടിൽ കൊണ്ടു പോകാവുന്ന നിർമ്മാണ വസ്തുക്കൾ.അവ ഓട്ടുപാത്രങ്ങൾ, വിളക്കുകൾ ,മൺപാത്രങ്ങൾ, കളിമൺ രൂപങ്ങൾ,
കൈത്തറി വസ്ത്രങ്ങൾ, ചക്കിലാട്ടിയ വെളിച്ചെണ്ണ തുടങ്ങി
കുടിൽ വ്യവസായ നിർമ്മാണ പ്രദർശന വിപണന തന്ത്രങ്ങൾ. മൂല്യ വർദ്ധിത നെല്ലിനങ്ങൾ കൃഷി പ്രോത്സാഹിപ്പിക്കൽ. പദ്ധതി പ്രദേശത്തെ നെൽകൃഷി യന്ത്രവൽക്കരണത്തിലൂടെ കൂടുതൽ ഉൽപ്പാദനത്തിലേക്കും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനും ഇടയാക്കും. ചളിക്കണ്ടങ്ങളിൽ കായിക മാമാങ്കം ഇത്തരത്തിലാണ് ദേശീയ പൈതൃക ഇടനാഴി കാഞ്ഞങ്ങാട് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.
പദ്ധതിരേഖ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കാനായി കുഞ്ഞിരാമൻ്റെ
0 Comments