Ticker

6/recent/ticker-posts

അഞ്ചാം ക്ലാസുകാരനെ തേടി സ്കൂളിലെത്തിയ യുവാവ് പൊടും തന്നെ അപ്രത്യക്ഷനായി പൊലീസ് പരക്കം പാഞ്ഞു ഒടുവിൽ തിരിച്ചറിഞ്ഞു ആ കുട്ടി അല്ല ഈ കുട്ടി

കാഞ്ഞങ്ങാട്.:അഞ്ചാം ക്ലാസുകാരനെ കൂട്ടിക്കൊണ്ടു പോകാൻ വന്ന യുവാവ് പെട്ടന്ന് സ്കൂളിൽ നിന്നും അപ്രത്യക്ഷമാ യത് ആശങ്കയും ഭീതിയും ഉണ്ടാക്കി. ഒടുവിൽ 
പൊലീസിന്റെ കൃത്യമായ ഇടപെടലിൽ യുവാവിനെ കണ്ടെത്തുകയും ചെയ്തു.
  കാഞ്ഞങ്ങാട് നഗരത്തിലെ ഒരു സ്കൂളിൽ കഴിഞ്ഞദിവസം യുവാവ്  അഞ്ചാം ക്ലാസുകാരനെ തേടിയെത്തുകയായിരുന്നു. അഞ്ചാം ക്ലാസുകാരന്റെ പേര് പറഞ്ഞ് അധ്യാപകർ അന്വേഷിച്ചു പോയ സമയത്ത് യുവാവിനെ കാണാനില്ല. അധ്യാപകർ കോമ്പൗണ്ടിൽ ഉൾപെടെ നോക്കിയെങ്കിലും യുവാവിനെ കണ്ടില്ല.  അധ്യാപകൻ ഉടൻ കുട്ടിയുടെ വീട്ടിൽ വിളിച്ചു അങ്ങനെ ഒരാളെ പറഞ്ഞു വിട്ടിട്ടില്ലെന്ന് ഇവിടെ വീട്ടിൽ അത്യാവശ്യമായി ഒന്നുമില്ലെന്ന് വീട്ടുകാർ പറഞ്ഞതോടെ അധ്യാപകരും വീട്ടുകാരും ആശങ്കയിലായി. പരാതി 
പൊലീസിന്റെ മുന്നിലെത്തി.  സബ്.ഇൻസ്പെക്ടർമാരായ ടി. അഖിൽ  , പ്രേമരാജൻ , ജനമൈത്രി 
പൊലീസുകാരായ പ്രദീപൻ കോതോളി, ഷൈജു മോഹൻ എന്നിവർ സ്കൂളിൽ എത്തി അന്വേഷിക്കുകയും നിരവധി സിസി ക്യാമറകൾ പരിശോധിക്കുകയും ചെയ്ത് ഒടുവിൽ
യുവാവിനെ കണ്ടെത്തി. സ്കൂളിലെ ഗേറ്റ് ഡ്യൂട്ടി എടുക്കുന്ന എസ്പിസി കേഡറ്റുകൾ ആണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്.  ചോദ്യം ചെയ്തപ്പോൾ സ്കൂൾ മാറിപ്പോയതാണെന്ന് യുവാവ് വ്യക്തമാക്കുകയായിരുന്നു. ദൂരെ നിന്നും തന്നെ 
കുട്ടിയെ കണ്ടപ്പോൾ  തനിക്ക് സ്കൂൾ മാറിയതായി ബോധ്യപ്പെട്ടെന്നും സത്യം പറഞ്ഞാൽ അധ്യാപകർ വിശ്വസിച്ചില്ലെങ്കിലോ എന്ന് കരുതിയാണ് പെട്ടെന്ന് സ്കൂളിൽ നിന്ന് പോയതെന്നും യുവാവ് 
പൊലീസിനോട് പറഞ്ഞു. 
സ്കൂൾ മാറിപ്പോയതാണെന്ന കാര്യം യുവാവ്  സ്റ്റേഷനിലു  പൊലിസിനോടൊപ്പം സ്കൂളിലും എത്തി പറഞ്ഞു.
സ്കൂളിൽ നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നതിന് രക്ഷിതാക്കൾ മാത്രമേ പോകാവൂ എന്നും, കൃത്യമായി അന്വേഷിച്ചു മാത്രമേ കുട്ടികളെ സ്കൂളിൽ നിന്നും വിടാൻ പാടുള്ളൂ എന്നും  നിർദേശിക്കുകയും , സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്  ശക്തമാക്കുവാനും സ്കൂളുകളിൽ പരമാവധി സിസിടിവി ക്യാമറ സ്ഥാപിക്കുവാനും ശ്രമിക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.
Reactions

Post a Comment

0 Comments